95 : 1
وَٱلتِّينِ وَٱلزَّيْتُونِ
അത്തിയും ഒലീവും സാക്ഷി.
95 : 2
وَطُورِ سِينِينَ
സീനാമല സാക്ഷി.
95 : 3
وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ
നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി.
95 : 4
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ
തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.
95 : 5
ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ
പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി.
95 : 6
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്.
95 : 7
فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ
എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്?
95 : 8
أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ
വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ?