88 : 1
هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ
ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?
88 : 2
وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ
അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.
88 : 3
عَامِلَةٌ نَّاصِبَةٌ
അധ്വാനിച്ച് തളര്‍ന്നവയും.
88 : 4
تَصْلَىٰ نَارًا حَامِيَةً
ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.
88 : 5
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ
തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.
88 : 6
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
88 : 7
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ
അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.
88 : 8
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.
88 : 9
لِّسَعْيِهَا رَاضِيَةٌ
തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.
88 : 10
فِى جَنَّةٍ عَالِيَةٍ
അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.
88 : 11
لَّا تَسْمَعُ فِيهَا لَـٰغِيَةً
വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.
88 : 12
فِيهَا عَيْنٌ جَارِيَةٌ
അവിടെ ഒഴുകുന്ന അരുവിയുണ്ട്.
88 : 13
فِيهَا سُرُرٌ مَّرْفُوعَةٌ
ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.
88 : 14
وَأَكْوَابٌ مَّوْضُوعَةٌ
തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.
88 : 15
وَنَمَارِقُ مَصْفُوفَةٌ
നിരത്തിവെച്ച തലയണകളും.
88 : 16
وَزَرَابِىُّ مَبْثُوثَةٌ
പരത്തിവെച്ച പരവതാനികളും.
88 : 17
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ
അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?
88 : 18
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ
ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?
88 : 19
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ
പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?
88 : 20
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ
ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?
88 : 21
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.
88 : 22
لَّسْتَ عَلَيْهِم بِمُصَيْطِرٍ
നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.
88 : 23
إِلَّا مَن تَوَلَّىٰ وَكَفَرَ
ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
88 : 24
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ
അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.
88 : 25
إِنَّ إِلَيْنَآ إِيَابَهُمْ
നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
88 : 26
ثُمَّ إِنَّ عَلَيْنَا حِسَابَهُم
പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്