87 : 1
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى
അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.
87 : 2
ٱلَّذِى خَلَقَ فَسَوَّىٰ
അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.
87 : 3
وَٱلَّذِى قَدَّرَ فَهَدَىٰ
ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;
87 : 4
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ
മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.
87 : 5
فَجَعَلَهُۥ غُثَآءً أَحْوَىٰ
എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.
87 : 6
سَنُقْرِئُكَ فَلَا تَنسَىٰٓ
നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;
87 : 7
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ
അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.
87 : 8
وَنُيَسِّرُكَ لِلْيُسْرَىٰ
എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.
87 : 9
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!
87 : 10
سَيَذَّكَّرُ مَن يَخْشَىٰ
ദൈവഭയമുള്ളവന്‍ ഉദ്ബോധനം ഉള്‍ക്കൊള്ളും.
87 : 11
وَيَتَجَنَّبُهَا ٱلْأَشْقَى
കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.
87 : 12
ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ
അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.
87 : 13
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.
87 : 14
قَدْ أَفْلَحَ مَن تَزَكَّىٰ
തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.
87 : 15
وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ
അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു.
87 : 16
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا
എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
87 : 17
وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ
പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.
87 : 18
إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ
സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.
87 : 19
صُحُفِ إِبْرَٰهِيمَ وَمُوسَىٰ
അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!