82 : 1
إِذَا ٱلسَّمَآءُ ٱنفَطَرَتْ
ആകാശം പൊട്ടിപ്പിളരുമ്പോള്‍,
82 : 2
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
82 : 3
وَإِذَا ٱلْبِحَارُ فُجِّرَتْ
കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍,
82 : 4
وَإِذَا ٱلْقُبُورُ بُعْثِرَتْ
കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍,
82 : 5
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റി വെച്ചതും എന്തെന്നറിയും.
82 : 6
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ
അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്?
82 : 7
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍.
82 : 8
فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ
താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍.
82 : 9
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു.
82 : 10
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ
സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്
82 : 11
كِرَامًا كَـٰتِبِينَ
സമാദരണീയരായ ചില എഴുത്തുകാര്‍.
82 : 12
يَعْلَمُونَ مَا تَفْعَلُونَ
നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.
82 : 13
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച.
82 : 14
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ
കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.
82 : 15
يَصْلَوْنَهَا يَوْمَ ٱلدِّينِ
വിധിദിനത്തില്‍ അവരതിലെത്തിച്ചേരും.
82 : 16
وَمَا هُمْ عَنْهَا بِغَآئِبِينَ
അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല.
82 : 17
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
വിധിദിനം എന്തെന്ന് നിനക്കെന്തറിയാം?
82 : 18
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം?
82 : 19
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.