80 : 1
عَبَسَ وَتَوَلَّىٰٓ
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
80 : 2
أَن جَآءَهُ ٱلْأَعْمَىٰ
കുരുടന്റെ വരവു കാരണം.
80 : 3
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ
നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
80 : 4
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
80 : 5
أَمَّا مَنِ ٱسْتَغْنَىٰ
എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
80 : 6
فَأَنتَ لَهُۥ تَصَدَّىٰ
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
80 : 7
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
80 : 8
وَأَمَّا مَن جَآءَكَ يَسْعَىٰ
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
80 : 9
وَهُوَ يَخْشَىٰ
അവന്‍ ദൈവഭയമുള്ളവനാണ്.
80 : 10
فَأَنتَ عَنْهُ تَلَهَّىٰ
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
80 : 11
كَلَّآ إِنَّهَا تَذْكِرَةٌ
അറിയുക: ഇതൊരുദ്ബോധനമാ ണ്.
80 : 12
فَمَن شَآءَ ذَكَرَهُۥ
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
80 : 13
فِى صُحُفٍ مُّكَرَّمَةٍ
ആദരണീയമായ ഏടുകളിലാണിതുള്ളത്.
80 : 14
مَّرْفُوعَةٍ مُّطَهَّرَةٍۭ
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
80 : 15
بِأَيْدِى سَفَرَةٍ
ചില സന്ദേശവാഹകരുടെ കൈകളിലാണവ;
80 : 16
كِرَامٍۭ بَرَرَةٍ
അവര്‍ മാന്യരും മഹത്തുക്കളുമാണ്.
80 : 17
قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
80 : 18
مِنْ أَىِّ شَىْءٍ خَلَقَهُۥ
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
80 : 19
مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
80 : 20
ثُمَّ ٱلسَّبِيلَ يَسَّرَهُۥ
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
80 : 21
ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
80 : 22
ثُمَّ إِذَا شَآءَ أَنشَرَهُۥ
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
80 : 23
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ
അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
80 : 24
فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ
മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
80 : 25
أَنَّا صَبَبْنَا ٱلْمَآءَ صَبًّا
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
80 : 26
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
80 : 27
فَأَنۢبَتْنَا فِيهَا حَبًّا
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
80 : 28
وَعِنَبًا وَقَضْبًا
മുന്തിരിയും പച്ചക്കറികളും.
80 : 29
وَزَيْتُونًا وَنَخْلًا
ഒലീവും ഈത്തപ്പനയും.
80 : 30
وَحَدَآئِقَ غُلْبًا
ഇടതൂര്‍ന്ന തോട്ടങ്ങളും.
80 : 31
وَفَـٰكِهَةً وَأَبًّا
പഴങ്ങളും പുല്‍പടര്‍പ്പുകളും.
80 : 32
مَّتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
80 : 33
فَإِذَا جَآءَتِ ٱلصَّآخَّةُ
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
80 : 34
يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
80 : 35
وَأُمِّهِۦ وَأَبِيهِ
മാതാവിനെയും പിതാവിനെയും.
80 : 36
وَصَـٰحِبَتِهِۦ وَبَنِيهِ
ഭാര്യയെയും മക്കളെയും.
80 : 37
لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
80 : 38
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
80 : 39
ضَاحِكَةٌ مُّسْتَبْشِرَةٌ
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
80 : 40
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
80 : 41
تَرْهَقُهَا قَتَرَةٌ
ഇരുള്‍ മുറ്റിയും.
80 : 42
أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.